Monday, January 19, 2009

കറുപ്പില്‍ വെളുപ്പില്‍


ചുവന്ന വെളിച്ചം
240 കിമി വേഗത്തെപിടിച്ചുകെട്ടിയില്ല
റൌണ്ട് എബൌടില്‍ആര്‍ക്കും കാത്തുനിന്നില്ല
യെല്ലോബോക്സിന്റെ
അതിര്‍ത്തിയില്‍ കെട്ടികിടന്നില്ല
വേഗസൂചക റഡാറുകളുടെ
വെടിവെക്കല്‍ വകവെച്ചില്ല


ആംബുലന്‍സിനോ
ഹെലികോപ്ടറുകള്‍ക്കോ
പിടിച്ചുകെട്ടാനായില്ല
ഹോളിവുഡ് നായകനെപ്പോലെ
BMW 528i 98 മോഡല്‍ കാറില്
‍അയാള്‍ കുതിച്ചുകൊണ്ടിരുന്നു

രോഷം വണ്ടിയുടെ വേഗമായി
ഉള്ളില്
‍കുഞ്ഞുങ്ങളുടെ പെണ്ണുങ്ങളുടെ
മുറിവേറ്റ ആണുങ്ങളുടെകരച്ചിലുകളായിരുന്നു
പാതിമരിച്ചവരെ ശവപ്പറമ്പിലേക്കുതള്ളാന്‍
കൊണ്ടുപോകുന്നവന്റെ മരവിപ്പോടെ
കാര്‍ പറപ്പിച്ചുകൊണ്ടിരുന്നു
അതിരുകള്‍ നോക്കാതെ
ഇനിയുമില്ലാത്ത ദൂരത്തിലേക്ക്
ലക് ഷ്യമില്ലാത്ത ലക് ഷ്യ് ത്തിലേക്ക്
എന്റെ രാജ്യമേ
എന്റെ രാജ്യമേ എന്നു ഉരുവിട്ടുകൊണ്ട്...

ഒടുവിലൊരു
കൂറ്റന്‍മക്ഡൊണാള്‍ഡിന്റെ സൈന്‍ബോര്‍ഡില്
‍അറിഞ്ഞോ അറിയാതെയോ
ഇടിച്ചു തകര്‍ന്നപ്പോള്
‍ഒന്നും അവശേഷിച്ചില്ല

അറ്റുപോയ ചതഞ്ഞ തല
ശിരോവസ്ത്രത്തിനോടൊപ്പം
ചതുരംഗക്കളം പോലെ
ചോരയില്‍ കുതിര്‍ന്നു കിടന്നു


ഒരു ചതുരംഗപ്പലക
ശിരസ്സിലേറ്റിപാഞ്ഞുപ്പോയ ഉടല്‍
‍എവിടെയോ
വേറിട്ടുപോയതിനെ തേടുന്നുണ്ട്

2 comments:

വരവൂരാൻ said...

ഒരു ഒന്ന് ഒന്നര കവിത
നന്നായിട്ടുണ്ട്‌, വീണ്ടുമെഴുതുക, ആശംസകൾ

പാമരന്‍ said...

അനൂപ്‌, നന്നായിട്ടുണ്ട്‌..